മഹാനായ ഇബ്നുഹജറുൽ ഹൈതമി(റ) പറയുന്നു: നീ അറിയുക തീർച്ചയായും നമ്മുടെ നബി(ﷺ)യോടുള്ള മുഹബ്ബത്ത് വർദ്ധിക്കുക എന്നത് അമലുകളിൽ ശ്രേഷ്ടമായതും, പെട്ടെന്ന് ഫലം കാണുന്നതും, അല്ലാഹുവിലക്ക് അടക്കാനുള്ള ഏറ്റവും വലിയ വസീലയുമാണ്. തീർച്ചയായും പ്രവാചക സ്നേഹം ദുൻയവിയ്യും ഉഖ്റവിയ്യുമായ എല്ലാ നന്മകളുടേയും നിമിത്തമാണ്. അതാണ് ഇമാം ബുസൂരി(റ) ഹംസിയ്യയിൽ പാടിയത്
وَبِحُبِّ النَّبِيِّ فَابْغِ رِضَا اللّٰهِ. -فَفِي حُبِّهِ الرِّضَا وَالْحَبَاء
"പ്രവാചക സ്നേഹം കൊണ്ട് നീ അല്ലാഹുവിന്റെ തൃപ്തി തേടുക, അവിടുത്തോടുള്ള സ്നേഹത്തിലാണ് അല്ലാഹുവിന്റെ തൃപ്തിയും കൊടുതിയുമുള്ളത്"
ഈ വരിയിലെ ഹബാഅ്(കൊടുതി) എന്ന പദം വിശദീകരിച്ച് ഇബ്നു ഹജർ(റ) തുടരുന്നു: "സ്വാലിഹായ സൽകർമ്മങ്ങൾക്കുള്ള തൗഫീഖ് ലഭിക്കുക, ഉന്നതമായ സ്ഥാനങ്ങള്‍ കൈവരിക്കുക പോലുള്ള ദുൻയവിയ്യും ഉഖ്റവിയ്യുമായ എല്ലാ ഖൈറാത്തുകളും പ്രവാചക സ്നേഹം കാരണം അല്ലാഹു തരുന്നതാണ്.
#നബിദിനാഘോഷം ഇസ്‌ലാമിക പാരമ്പര്യമാണ്.
എല്ലാ അനുഗ്രഹങ്ങളുടെയും നിമിത്തമായ നബി(ﷺയെ അല്ലാഹു നമുക്ക് അയച്ച് തന്നതിൽ ശുക്റ് ചെയ്ത് കൊണ്ട് അവിടുന്ന് ജനിച്ച ദിവസമായ റബീഉൽ അവ്വൽ പന്ത്രണ്ടിന് നന്മകൾ ചെയ്ത് ആഘോഷിക്കുക എന്നത് ഇസ്‌ലാമിക പാരമ്പര്യമാണ്. ഇമാം ഖസ്ത്വല്ലാനി(റ) പറയുന്നു:
ولا زال أهل الإسلام يحتفلون بشهر مولده صلى الله عليه وسلم ويعملون الولائم ويتصدقون فى لياليه بأنواع الصدقات ويظهرون السرور ويزيدون فى المبرات ويعتنون بقراءة مولده الكريم (مواهب اللدنية:١/٨٩)
"മുസ്‌ലിം ലോകം മുഴുവനും പണ്ടുമുതലേ തിരുനബിﷺയുടെ ജന്മ മാസത്തിൽ എല്ലാവരും ഒരുമിച്ച് കൂടി ആഘോഷിക്കുകയും, സദ്യകൾ സംഘടിപ്പിക്കുകയും, പുണ്യ റബീഇന്റെ രാവുകളിൽ വിവിധ രൂപങ്ങളിൽ സ്വദഖകൾ കൊടുക്കുകയും, സന്തോഷം പ്രകടിപ്പിക്കുകയും, നന്മകൾ വർദ്ധിപ്പിക്കുകയും മൗലിദ് പാരായണം നടത്തുകയും ചെയ്തു വരുന്നു.
(മവാഹിബുല്ലദുന്നിയ്യ :1/89)
#തിരുജന്മദിനത്തിൽ മക്കയിൽ ഭക്ഷണ വിതരണം
ﻗﺎﺿﻲ ﻣﻜﺔ اﻟﻌﺎﻟﻢ اﻟﺼﺎﻟﺢ اﻟﻌﺎﺑﺪ ﻧﺠﻢ اﻟﺪﻳﻦ ﻣﺤﻤﺪ ﺑﻦ اﻻﻣﺎﻡ اﻟﻌﺎﻟﻢ ﻣﺤﻴﻲ اﻟﺪﻳﻦ اﻟﻄﺒﺮﻱ رحمه الله ﻭﻫﻮ ﻓﺎﺿﻞ ﻛﺜﻴﺮ اﻟﺼﺪﻗﺎﺕ ﻭاﻟﻤﻮاﺳﺎﺓ ﻟﻠﻤﺠﺎﻭﺭﻳﻦ ﺣﺴﻦ اﻷﺧﻼﻕ ﻛﺜﻴﺮ اﻟﻄﻮاﻑ ﻭاﻟﻤﺸﺎﻫﺪﺓ ﻟﻠﻜﻌﺒﺔ اﻟﺸﺮﻳﻔﺔ، ﻭﻳﻄﻌﻢ اﻟﻄﻌﺎﻡ اﻟﻜﺜﻴﺮ ﻓﻲ اﻟﻤﻮاﺳﻢ اﻟﻤﻌﻈﻤﺔ ﻭﺧﺼﻮﺻﺎ ﻓﻲ ﻣﻮﻟﺪ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺗﺴﻠﻴﻤﺎ ﻓﺈﻧﻪ ﻳﻄﻌﻢ ﻓﻴﻪ ﺷﺮﻓﺎء ﻣﻜﺔ ﻭﻛﺒﺮاءﻫﺎ ﻭﻓﻘﺮاءﻫﺎ ﻭﺧﺪاﻡ اﻟﺤﺮﻡ اﻟﺸﺮﻳﻒ ﻭﺟﻤﻴﻊ اﻟﻤﺠﺎﻭﺭﻳﻦ. (رحلة إبن بطوطة:١/٣٨٨)
മക്കയിലെ ഖാളിയായിരുന്നു നജ്മുദ്ദീനു ത്വബ്‌രി(റ). മഹാനവർകൾ സൽസ്വഭാവിയും, ധാരാളമായി സ്വദഖ ചെയ്യുന്നവരായിരുന്നു. ഹറമിലെ സന്ദര്‍ശകർക്ക് എല്ലാ കാര്യങ്ങളിലും വിശാലത ചെയ്യുമായിരുന്നു. യഥാസമയവും ത്വവാഫിലും കഅ്ബയെ ദർശിക്കുന്നതിലും സമയം ചെലവഴിക്കുമായിരുന്നു. പവിത്രമായ മാസങ്ങളിൽ ധാരാളമായി ഭക്ഷണ വിതരണം ചെയ്യുമായിരുന്നു. പ്രത്യേകിച്ച് മുത്ത്നബിﷺയുടെ ജന്മദിനത്തിൽ മക്കയിലെ ബഹുമാനികൾക്കും, സാധാരണക്കാർക്കും, വിശുദ്ധ ഹറമിന്റെ സേവകർക്കും, അവിടെ സന്ദർശകരായി വന്ന എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്യുമായിരുന്നു.
(രിഹ്‌ലതു ഇബ്നുബത്തൂത്ത:1/388)
#മുളഫർ രാജാവിന്റെ ഗംഭീര സദ്യ
സുപ്രസിദ്ധ പണ്ഡിതനും മുഫസ്സിരും ചരിത്രകാരനുമായ ഇമാം ഷംസുദ്ദീന്‍ യൂസുഫ് ബിന്‍ അൽജൗസി(റ) അവിടുത്തെ മിർആത്തുസ്സമാൻ എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. മുളഫർ രാജാവിന്റെ മൗലിദ് സദസ്സിലെ സുപ്രയിൽ അയ്യായിരം ചുട്ട ആടും പതിനായിരം കോഴിയും 30,000 പാത്രങ്ങളിൽ ഹലുവയും ഉണ്ടായിരുന്നു.
وكان يحضر عنده في المولد أعيان العلماء والصوفية
നിരവധി പണ്ഡിതന്മാരും
സൂഫികളും പ്രസ്തുത സദസ്സിൽ പങ്കെടുക്കുമായിരുന്നു.
وكان يصرف على المولد في كل سنة ثلاثمائة ألف دينار
ഓരോ വർഷവും മൗലിദ് കഴിക്കാന്‍ മാത്രം മൂന്ന് ലക്ഷം ദീനാർ അദ്ദേഹം ചെലവഴിക്കുമായിരുന്നു.
(സുബുലുൽ ഹുദാ വർറഷാദ്)
#കടല വറുത്ത് മീലാദ് സദ്യ
قال الشاه ولي الله المحدّث الدهلوي رحمه الله أخبرني سيدي الوالد الشاه عبد الرحيم كنت أصنع في أيام المواد طعاما صلة بالنبي صلي الله عليه وسلم (في كل سنة) فلم يفتح لي سنة من السنين شيئا أصنع به طعاما. فلم أجد الا حمصا مقليا، فقسمته بين الناس فرأيته صلي الله عليه وسلم وبين يديه هذه الحمص متبهجا بشاشا.
(الدّر الثمين في مبشرات النبي الأمين ﷺ للشاه ولي الله الدهلوي رحمه الله)
ശാഹ് വലിയുള്ളാഹി ദഹ്‌ലവി(റ) പറയുന്നു: എന്‍റെ പിതാവും മഹാനുമായ അല്ലാമ ശാഹ് അബ്ദുറഹീം(റ) ഒരിക്കൽ എന്നോട് പറഞ്ഞു: "എല്ലാ വര്‍ഷവും നബിﷺയുടെ ജന്മ ദിനത്തോടനുബന്ധിച്ച് അവിടുത്തോടുള്ള ബന്ധം പരിഗണിച്ച് ഞാന്‍ ഭക്ഷണം തയ്യാറാക്കാറുണ്ടായിരുന്നു. ഒരു വര്‍ഷം ഭക്ഷണം ഉണ്ടാക്കാന്‍ ഒന്നും ഒത്തുകിട്ടിയില്ല. പൊരിച്ച കടലയല്ലാതെ. ഞാനത് ജനങ്ങൾക്ക് വീതിച്ച
കൊടുത്തു. പ്രസന്നവദനും ആഹ്ലാദഭരിതനുമായി ന
തിരുദൂതർﷺയെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അവിടുത്തെ മുന്നിൽ ആ കടലയുണ്ടായിരുന്നു.
(അദ്ദുര്‍റുസ്സമീന്‍ ഫീ മുബശ്ശിറാതിൽ അമീൻ).
#വിശ്വാസികളുടെ പെരുന്നാളാണ്